മേലനങ്ങാന്‍.... വയ്യാതെ, നിന്നനില്‍പ്പില്‍ ഒരഭ്യാസം

2008, ജൂൺ 19, വ്യാഴാഴ്‌ച

'യൂസ്‌ലെസ്‌' ബോംബുകള്‍ (താക്കറെ)


ബോംബുകള്‍ രണ്ട് തരമാണ്..
“യൂസ്‌ലെസ്‌” ബോംബുകള്‍
ആണ് ഒന്ന്.
ആ പേരു മാത്രം സ്ഥിരമായിരിക്കുന്നു


രണ്ടാമത്തേതിന് പേരുകള്‍
മാറികൊണ്ടിരിക്കും..
മുസ്ലിം ചാവേര്‍ ബോംബ് എന്നും
ഹിന്ദു ചാവേര്‍ ബോംബ് എന്നും
പല തരത്തില്‍

മുസ്ലിം ചാവേര്‍ ബോംബില്‍ മുസ്ലിം
മരിച്ചാല്‍
അത്
“യൂസ്‌ലെസ്‌” ആയി.
ഹിന്ദു ചാവേര്‍ ബോംബില്‍
ഹിന്ദു മരിച്ചാലും
അതും
“യൂസ്‌ലെസ്‌” ആയി..

ഇനി ഒരിക്കല്‍
ലിംഗങ്ങളും കടന്ന് വരും
പുരുഷചാവേര്‍ ബോംബുകള്‍
സ്ത്രീ ചാവേര്‍ ബോംബുകള്‍
എന്നിങ്ങനെ

ഏത് “യൂസ്‌ലെസ്‌” ബോംബിലും
സ്ത്രീലിംഗം ഒരു ഇര തന്നെയാണ്…
അവരും അത് കൊണ്ട്
സ്ത്രീ ചാവേര്‍ ബോംബുകള്
ഇനി ശ്രഷ്ടിച്ചെന്നിരിക്കും

പഠിക്കാന്‍ പറയുന്ന
അമ്മക്ക് മുന്നില്‍
കുട്ടി ചാവേര്‍ ബോംബുകളും
പ്രണയിക്കാന്‍ സമ്മതിക്കാത്ത
അച്ചന് മുന്നില്‍
പ്രണയ ചാവേര്‍ ബോംബുകളും
ഭിക്ഷ കൊടുക്കാത്തവര്‍ക്ക്
മുന്നില്‍
തെണ്ടി ചവേര്‍ ബോംബുകളും

കടന്ന് വരും

അവസാനം,
തന്നെ
ജീവീക്കാന്‍ സമ്മതിക്കാത്ത

മനുഷ്യര്‍ക്ക് മുന്നില്‍
ദൈവ ചാവേര്‍ ബോംബുകളും
ഒരിക്കല്‍ പൊട്ടിതെറിക്കും

ബോംബുകള്‍ രണ്ട് തരത്തിലാണ്…
ഒന്നിന്റെ പേരുകള്‍ മാത്രം മാറികൊണ്ടിരിക്കും…








2008, ജൂൺ 14, ശനിയാഴ്‌ച

ഇരകള്‍ വേട്ടക്കാരനാകുന്നതിന്റെ മനശാസ്ത്രം...

അന്ന് ഞാന്‍ കരഞ്ഞിരുന്നു
എന്നെ
ജനിപ്പിക്കുന്ന നേരത്ത് ഒരു
ഇരയായി മാറ്റിയെന്നെ
പിഴപ്പിച്ചത്തില്‍
പിന്നെ
മണ്ണിന്റെ കൂടെ
ഒരു ഇരയായി ചേര്‍ത്തന്റെ
ശബ്ദത്തെയും അവര്‍ അടപ്പിച്ചു..
പേരില് പോലും ഒരു
ഇരയുടെ മൌനം
എനിക്ക് മാത്രം സ്വന്തം
ഞാന്‍ അന്ന് കരഞ്ഞിരുന്നു

ഒരിക്കല്‍
ആരോ
ഒരു തിരിച്ചറിവില്‍
എന്നെ വേട്ടകാരനാക്കി
മാറ്റി..
ശവം പേറുന്ന
നൂലില്‍
എന്നെ കോര്‍ത്ത്
പിടിച്ചടക്കുന്ന
പുതിയ ഇരകളോട് അവര്‍
പറഞ്ഞു
ഞങ്ങളല്ല നിന്നെ
വേട്ടയാടിയത്
ഇവനാണ്
തൂങ്ങികിടക്കുന്ന
എന്നെ ചൂണ്ടികാണിച്ചു…
ആ വേട്ടകരനാണ്…
എനിക്ക് ചിരിക്കണമെന്നുണ്ടായിരുന്നു..
അതിന്ന് മുമ്പേ....

2008, ജൂൺ 11, ബുധനാഴ്‌ച

ചിക്കന്‍ പോക്സ് വന്നാല്‍ ചിന്തകള്‍ക്ക് നോ സെന്‍സര്‍

എനിക്ക് ചിക്കന്‍ പോക്സായിരുന്നു….
തുടക്കത്തില്‍ തലക്കുള്ളില്‍
ഞാനില്ലാത്തത് പോലെ….
പിന്നെ കൈകാലുകള്‍
പരാതിപെടാതെ
തളര്‍ന്ന് ഉറങ്ങുന്നു…

ഞാനില്ലാതെ എന്റെ
ചിന്തകള്‍
ഒറ്റക്ക് സഞ്ചരിക്കാന്‍
ചില മുതലെടുപ്പ് നടത്തുന്നത്
ഞാനറിയുന്നു.…
അവക്ക് ഉത്സവമായിരിക്കും
മുന്‍ വിധികള്‍ കൂട്ടിനുണ്ടാവില്ലല്ലോ…

എഡിറ്റ് കഴിയാത്ത ചിന്തകള്‍
അപകടകരങ്ങളാണ്
അതിനെ പുറത്തേക്കെടുക്കാന്‍
പോപപ്പ് സമ്മതിക്കില്ല

ചിലത് ഇങ്ങനെയായിരിക്കാം
ബ്ലോഗ് അക്കാദമിക്ക് ഹിഡണ്‍
അജണ്ടകളില്ലേ
യൂറോപ്പില്‍ ബ്ലോഗര്‍മാര്‍
രാഷ്ട്രത്തെ ഭരിക്കുന്നെങ്കില്‍
ആദ്യമായി
ബാലറ്റിലൂടെ
കമ്യൂണിസം
കയറിയ ഇവിടെ
ബ്ലോഗേര്‍സിനും കയറിക്കൂടെ.
എന്നവര്‍ ചിന്തിക്കുന്നില്ലേ…
അങ്ങനെയാണെങ്കില്‍
അവര്‍ക്ക്
എന്തായിരിക്കും
പ്രത്യായശാസ്ത്രം
എവിടെയും എന്ന പോലെ
അവിടെയും ചില അടികള്‍ക്ക്
സ്കോപ്പില്ലേ

എഡിറ്റില്ലാത്ത
ചിന്തകള്‍
ഇങ്ങനെയാണ്
വെറുതോ
ഒരോന്ന് ചിന്തിക്കുക…

എനിക്ക് ചിക്കന്‍ പോക്സായിരുന്നു,,
ശ്രദ്ധിക്കുക
പടര്‍ന്നാല്‍
എഡിറ്റില്ലാത്ത
ചിന്തകള്‍ വെറുതേ
കയറിവരും…
വെറുതേ ഒരാവശ്യവുമില്ലാതെ….

2008, ജൂൺ 10, ചൊവ്വാഴ്ച

കരിവാരത്തില്‍ ഞാനും

എല്ലാവര്‍ക്കും ഡിലീറ്റ് ചെയ്യാനുള്ള അവകാശത്തിനും വേണ്ടിയും ഒപ്പം
ഇഞ്ചിപെണ്ണിനോടുള്ള ചെറ്റത്തരത്തിനെതിരേയും
എന്റെയും ഐക്യദാര്‍ഢ്യം



കരീം മഷേ ഒരു അഭിപ്രായമുണ്ട്..
“എന്റെ രചനകളുടെ അന്തിമമായ നിയന്ത്രണം എന്റെ കൈവിരലിലായിരിക്കണം എന്ന ഒരു തീരുമാനം സൂക്ഷിക്കുന്നതു കൊണ്ടാണ്‌. ബ്ലോഗിംഗ്‌ ആവശ്യമില്ലന്നും അപകടമാണെന്നും തോന്നുന്ന നിമിഷം ഡിലിറ്റ്‌ കീ അമര്‍ത്തിയാല്‍ വാനിഷാവുന്നതാവണം എന്റെ ബ്ലോഗിംഗ്‌.അതിനു തടസ്സം വരുന്ന രീതിയില്‍ എന്റെ എഴുത്തുകള്‍ കട്ട്‌-കോപ്പി ചെയ്യുന്നതു ഞാന്‍ എതിര്‍ക്കുക തന്നെ ചെയ്യും.”


ഇതല്ലേ ബ്ല്ലോഗ്ഗിന്റെ കാര്യത്തില്‍ ശരിയായ നടപടിഡിലീറ്റ് ചെയ്യാനുള്ള അവകാശം നഷ്ടപെടുക എന്നത് വലിയ പ്രശ്നം അല്ലേ...





link....http://kareemmaash.blogspot.com/2008/06/blog-post.html

2008, മേയ് 1, വ്യാഴാഴ്‌ച

ചവര്‍പ്പ് (കൊണ്ടാലെസ്സ)

http://woldhek.nl/image/show/1408-condoleezza-rice-2

ഒട്ടൊരു ചവര്‍പ്പ്,
വായില് കിടന്ന് പിടയുന്നു
തുപ്പാന് മനസ്സ്
പറയുന്ന് പോലെ
പിന്നെ മെല്ലെ ചവച്ചിറക്കി.
അല്ല
എവിടെ പോയി
ഇതിന്റെ മധുരം

അന്ന്
അവിടെയെല്ലാം
മരണങ്ങള്‍ ഉണ്ടായിരുന്നു.
വിശപ്പിന്റെ നല്ല
രുചിയറിഞ്ഞുള്ള മരണം,
അതിന്റെ
നിറം പിടിച്ച ചിത്രങ്ങളും
വാര്‍ത്തകളും
ബ്രെക്ക് ഫാസ്റ്റിന്റെ കൂടെ
അന്നുണ്ടായിരുന്നല്ലോ..
പിന്നെ എന്നാണ്
അത് കാണാതിരുന്നത്..

വയ്യ.
ചവര്‍പ്പ്
തിങ്ങികൂടുന്നു.
വയറ്റില് ഹിരോഷിമയുടെ
ചിത്രം പോലെ മുരളുന്നു

ഇവിടെ
ചവര്‍പ്പിന്ന് കാരണം
60 ശതമാനവും
20 രൂപ ദിവസകൂലിയുള്ള
ജനങ്ങള്‍
പള്ള നിറച്ച്
തിന്നുന്നത് തന്നെ...
ഇനി ഭീകരരുടെ
കൂട്ടത്തില് അവരെയും
ഒരു കണ്ണിയാക്കണം.

ചവര്‍പ്പ് വീണ്ടും
ചവര്‍പ്പ്.
സഹിക്കാന് വയ്യ.
എന്തേ
ഭീകരരുടെ
എണ്ണം ഇങ്ങനെ കൂട്ടുന്നേ….



ചിത്രം ഏതോ ഒരു വെബില്‍ നിന്നും പോസ്റ്റിയത്. ഗൂഗിളില്‍ നിന്നും കിട്ടിയത്...

2008, ഏപ്രിൽ 12, ശനിയാഴ്‌ച

തേനീച്ചകള്‍..

“എസ്‌എഫ്‌ഐ ഭീകരവാദികളുടെ കൂട്ടമാണെന്നുവരെ ഒരു ബഹുമാന്യ പുരോഹിതന്‍ പറഞ്ഞുവച്ചു.”
സുമി ആത്മഹത്യചെയ്യുമ്പോള്‍ വീട്ടില്‍ അമ്മമാത്രമേ ഉണ്ടായിരുന്നുള്ളു. സുമിയുടെ പിതാവും സഹോദരനും ജോലിസംബന്ധമായി വിദേശത്തായിരുന്നു. സുമിയുടെ മൃതദേഹം കണ്ട്‌ ബോധം നശിച്ച മാതാവ്‌ കൃത്രിമമായി ആത്മഹത്യാ കുറിപ്പ്‌ ചമച്ചുവെന്ന്‌ സ്ഥാപിക്കാനാണ്‌ ഫാ. ചെറിയാന്‍ രാമനാല്‍ അടക്കമുള്ളവര്‍ ശ്രമിച്ചത്‌...(വാസ്തവം ദിനപത്രം Tuesday, April 8, 2008)



അവർ
തുളുമ്പുന്ന കടന്നൽ
കൂട് പോലെ ഭീകരവാദികളുടെ
ഒരു കൂട്ടമാണ്.


പറന്ന് വീണ ഓശാന
കേട്ട് വെളുത്തകുപ്പായത്തിനെ
ചളിപൂശാൻ വന്ന
കോമരങ്ങൾ


വിടരുന്ന മൊട്ടില്‍കൂടി
പടർന്നിറങ്ങുന്ന
തേനീച്ചകൾ
ഇന്ന് ഉറക്കം കെടുത്തുന്നു...


ആ മൊട്ടല്ല
അതിന്റെ ചെടിയാണ്
ഒരു ബോധകേടിൽ
ആ ഓശാന പാടിയത്..


വെളുത്തലോഹകൾ
വെളിച്ചമായിരുന്നു
കുഞ്ഞാടുകളെ
ജീവിപ്പിക്കുന്ന വെളിച്ചം


ഇന്ന് എവിടെയോ വെച്ച്
ആരാണ്
കറുത്ത നിഴൽ
കൊണ്ട് അതിനെ മറച്ചത്..


അതോ ചിതറിയ
നോട്ട് കെട്ടുകൾ
വെളിച്ചത്തിന്റെ
മറുപുറം തേടുന്നുവോ..


ഈ വെളിച്ചവും
അണഞ്ഞെങ്കില്‍
ചില തേനിച്ചകള്‍
മൂളിപറക്കുന്നത്
ഒരു ആശ്വാസമാണ്

2008, മാർച്ച് 30, ഞായറാഴ്‌ച

“ഒന്നും ശരിയല്ല”

കൂട്ടത്തില്‍ നടുക്കൂള്ള ചക്കി പൂച്ച
അമ്മിക്കുട്ടിയില്‍ ഒന്ന്‌ നക്കി
തന്നത്താന്‍ പറഞ്ഞു
“ഒന്നും ശരിയല്ല”.


ചക്കി കോഴിയും കറുമ്പന്‍ കാക്കയും
തമ്മില്‍ തമ്മില്‍ നോക്കി ചിരിച്ചു..
ചക്കി മുരടനക്കി 15 എന്ന്‌
ഉറക്കെ പറഞ്ഞു.


മുറ്റത്തേക്ക്‌ പറന്ന്‌ വന്ന
മുള്ളും ചോറും കടിച്ച്‌ പറിക്കുന്ന
ഇടയില്‍ വീണ്ടും പറഞ്ഞു.
“ഒന്നും ശരിയല്ല”.


ഒരു താളത്തിലെന്നപ്പോലെ
കറുമ്പന്‍ ചെല്ലി പതിനാറ്‌
കഥയറിയാതെ പാണ്ടി പട്ടി
ഒന്ന്‌ കുരച്ചു.
എന്തേ എന്ത്‌ പറ്റി ?.


അവന്‍ കേട്ടുവത്രെ
മൂന്ന്‌ ദിവസം
വാര്‍ത്തയിലെ ചര്‍ച്ചകള്‍
എല്ലാരും പറഞ്ഞു
എന്നും പറഞ്ഞു
ഒരൊന്ന്‌
“ഒന്നും ശരിയല്ല”..

2008, മാർച്ച് 23, ഞായറാഴ്‌ച

തോന്നല്‍




കോടതി ആദ്യം വിറച്ചു,
പിന്നെ കുരച്ചു
ഇവന്‍ ഭീകരനാണ്‌



അന്ന്‌ കുലച്ച
വാഴക്കുല കട്ടെടുത്തത്‌
ഇവന്റെ മുത്തച്ചനാണ്‌



പട്ടിണി
ഒരു തോന്നലാണ്‌
കട്ടെടുക്കുക എന്നത്
യാഥാര്‍ത്ഥ്യവും



വിശപ്പ്‌ എന്നൊരു പദം
മനസ്സിന്റെ വെറും
അനുഭൂതിയെന്ന്‌
വിധി പുസ്തകത്തില്‍
ഒരു മീനിനെ പോലെ പിടഞ്ഞു


അതിന്റെ പേരില്‍

തീറ്റ കക്കുന്നവന്‍

കൊടും കുറ്റവാളി..




അവന്‍ ചിരിച്ചു
അന്ന്‌
മുത്തച്ചന്‍
കട്ടെടുത്തപ്പോള്‍
എല്ലാ പഴവും
തിന്നത്‌ നിങ്ങളാണ്‌
എന്നവന്‍ കോടതിയില്‍ ബോധിപ്പിച്ചു.

ഭക്ഷണ മോഷണകേസ്സില്‍ റിമാന്റിലായി ക്ഷയം പിടിപ്പെട്ട് മരണപ്പെട്ട ആദിവാസി ബബുവിനെ മറക്കാന്‍ വേണ്ടി പെടാപാട് പെടുന്നവര്‍ക്ക്..

2008, മാർച്ച് 15, ശനിയാഴ്‌ച

ഉളുപ്പില്ലാത്തവര്‍.....


കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍
‍വിമര്‍ശിക്കപ്പെടേണ്ടത്‌.
വെറുക്കപെടേണ്ടത്‌..
ഇനിയൊരിക്കലും അവിടെ
ആരും കൊല്ലപ്പെടരുതേ
എന്ന്‌ മലയാളികള്‍ കൂട്ടമായി പ്രാര്‍ത്ഥിക്കുന്നു....


അതിനിടയില്‍ തികച്ചും ചെക്കുത്താന്റെ
കണ്ണുകളമായി ചിലര്‍ പതുങ്ങി
നില്‍ക്കുന്നത്‌ നാം കാണാതിരുന്നു കൂടാ..
കൊല്ലപ്പെട്ട ഒരു വിഭാഗത്തിന്റെ
കരളുരുകി മാത്രം കാണാവുന്ന
ഫോട്ടോകള്‍ ‍ഫോര്‍വേഡ്‌ ചെയ്ത്‌ കളിക്കുന്നു..


പ്രിയരേ ആ ഫോട്ടോയിലുള്ളവര്‍ക്കും
കുടുംബം ഉണ്ട്‌..
അത്‌ കൊന്നവര്‍ മാത്രമല്ല
ഫോര്‍വേഡ്‌ ചെയ്ത്‌ കളിക്കുന്നവരും
ഓര്‍ക്കേണ്ടതാണ്‌.



ഇവിടെ ഒരു പാര്‍ട്ടി മാത്രമാണ്‌
തെറ്റുകാര്‍ എന്ന്‌
ഒരോ ഫോര്‍വേഡ്‌ മെസ്സേജിലും...


രാഷ്ട്രീയം ചെകുത്താന്റെ
മാര്‍ഗമെന്ന്‌
ടി. വി. ചാനലിലും
ചില ബ്ളോഗുകളിലും
സജീവ ചര്‍ച്ചകള്‍...
വിക്കിപീഡിയയില്‍
പുതിയ സ്കോര്‍ പട്ടികയും....


രാഷ്ട്രീയം മനുഷ്യന്റെ നന്‍മക്ക്‌ വേണ്ടിയുള്ളതാണ്‌
അത്‌ കേരളത്തിലെ ജനങ്ങള്‍ക്ക്‌
ഒരു പാട്‌ നന്‍മകളും നല്‍കിയിട്ടുണ്ട്‌

മനുഷ്യരുടെ തെന്നിനീങ്ങുന്ന വികാരങ്ങളില്‍
രാഷ്ട്രീയ ആദര്‍ശങ്ങള്‍
മറന്ന്‌ കൊലയാളികളായി അവര്‍ മാറുന്നു.
വികാരങ്ങളുടെ തള്ളിച്ചകളില്‍
വിചാരങ്ങള്‍ മാറി നിന്ന്‌ പോകുന്നു


അവിടെ
പാവം രാഷ്ട്രീയം എന്ത്‌ പിഴച്ചു.......

2008, മാർച്ച് 9, ഞായറാഴ്‌ച

ചില പാഠങ്ങള്‍- നാം എങ്ങനെ വിഡ്ഡികളല്ല ?


പാഠം ഒന്ന്

ചിരിക്കുന്ന ബുദ്ധനെ
പോലെ
അനങ്ങാതിരിക്കണം
വെറുതെ മേല്‍പ്പോട്ട് നോക്കിയിരിക്കണം..

പാഠം രണ്ട്

അവര്‍ ഒരു കൂട്ടമായിരിക്കും
കയ്യില്‍ ഒരു വാള്‍
പോലെ ഒരു എക്സ്പ്രഷന്‍
അത് വാളല്ലന്ന് തിരിച്ചറിയണം
കാരണം
നാം അവരെപ്പോലെ വിഡ്ഡികളല്ല.

പാഠം മൂന്ന്

ഇനി അവര്‍ ആഞ്ഞ് വെട്ടിയാല്‍
ഇടത്ത് നിന്ന് വലത്തോട്ട്
മെല്ലെ തിരിഞ്ഞാല്‍
ഇരു കൈയ്യും
ഒളിപ്പിച്ച് വെക്കാം…
കൈ അത്
ഒരു ചിഹ്നമാണ്
നാളെ തിരിച്ച് വെട്ടാന്‍
ഞങ്ങള്‍ക്ക് നിങ്ങളുടെ
കൈമാത്രം ബാക്കി വേണം ..

2008, മാർച്ച് 5, ബുധനാഴ്‌ച

പറഞ്ഞിട്ട് കാര്യമില്ല....



പ്രണയം
ഇത് ഒരു കൂടാരമാണ്
ചിലപ്പോള്‍
ഒരു കാറ്റിന് പോലും
അകത്തെത്താന്‍
കഴിയാതെ
ഞാന്‍ വീര്‍പ്പ് മുട്ടികിടക്കും

ചില സമയങ്ങളില്‍
നാലുമണി പൂവിന്റെ
സുഗന്ധത്തേക്കാള്‍
എന്നെ ഉന്മാദനാക്കും
അതിന്റെ വിയര്‍പ്പിന്റെ
പച്ച മണം..

രാത്രിയില്‍ ,
വീണുടയുന്ന
കുപ്പിച്ചില്ലുകള്‍
കൂടാരത്തെ
വലം വെക്കാറുണ്ട്.

അവിടെ കിടന്ന
നാളുകളിലെ
ഓര്‍മകളുടെ
ചപ്പുചവറുകള്‍ക്കിടയില്‍
ഒരു ഒറ്റ രൂപയുടെ
നാണയം പോലും
എന്നെ കാത്തിരുന്നില്ല.

എങ്കിലും
എന്നെക്കെയോ
ഇതിന്റെ സൌന്ദര്യം
എന്നെ കൊണ്ട് പോയിരുന്നു
അതിന്റെ കാണാത്ത
വാതിലിന്റെ ഉള്ളിലേക്ക്..

പക്ഷേ
എനിക്കറിയില്ലായിരുന്നു
എല്ലാ കൂടാരവും
പോലെ
അടച്ച് വെക്കാന്‍ അതിനും
രണ്ട് ചോയ്സാണ്
എന്നത്.
അത് കൊണ്ടായിരിക്കാം
ഞാനടച്ചത്
എനിക്കൊരിക്കലും
തുറക്കാന്‍ സാധികാതിരുന്നത്

2008, മാർച്ച് 2, ഞായറാഴ്‌ച

ഒരു ഭീകരവാദികൂടി....

ഒരൊറ്റ വാക്ക്
വീശി അടിച്ച കൊടുങ്കാറ്റ്
പെട്ടെന്ന് മാളത്തിലേക്ക്
മറഞ്ഞിരുന്നു.

ചുറ്റും നിശബ്ദത
ഒരു കറുത്ത പൂച്ച
എവിടെ നിന്നോ വട്ടമിട്ടു
ചാടാന്‍ തക്കം നോക്കി.

തിളച്ച് മറഞ്ഞ
ചൂട് പാല്‍
തണുത്തു ആറി
ഒരെറ്റ വാക്ക്

പിറക്കാന്‍ മടിച്ച
ഗര്‍ഭ്ഭം
ഒരുങ്ങി
ചുറ്റിലും യാങ്കികള്‍
ഒരു ഞെട്ടലോടെ
അവര്‍ പറഞ്ഞു

ഉള്ളില്‍ ഒരു ഭീകരവാദി
ജനിക്കാനിരിക്കുന്ന ഒരു
മുസല്‍മാന്‍

സുകുമാരേട്ടന്റെ ഇതും അതിന്റെ ചില കമ്മന്റും വായിച്ചപ്പോള്‍തോന്നിയത്..

2008, ഫെബ്രുവരി 25, തിങ്കളാഴ്‌ച

എരയാംകുടി ഓര്‍മിപ്പിക്കുന്ന ഒരു പ്രണയത്തെകുറിച്ച്‌..

അവളുടെ ഗദ്ഗദം കണ്ടു ഞാന്‍
അറിയാതെ മൌനത്തില്‍ വീണ്‌ പോയി.
ഉള്ളിലെ ദു:ഖത്തിന്‍ ആഴത്തെ പേടിച്ച്‌
കണ്ണീര്‍ തുള്ളികള്‍ അറിയാതെ പെയ്തു.
അവള്‍ എന്നുമെന്‍ താരാട്ട്‌ കേട്ടിരുന്നു.
എന്നും എന്‍ തലോടല്‍ അവളറിഞ്ഞു
ചിരിച്ച്‌ കൊണ്ടിരുന്ന മലകളും
ചാഞ്ചാടി നടന്ന പുഴകളും
അവളുടെ മാറും നിതംബവുമായിരുന്നു.
എണ്റ്റെ പ്രണയിനിയുടെ
മടിത്തട്ടില്‍ ശാപഭാരവുമായി
കിടന്ന ബീജങ്ങള്‍
അവളുടെ മാറും നിതംബവും
ഞെക്കിപിഴിഞ്ഞു.
എങ്കിലും പ്രണയിനിയെ
മനസ്സിണ്റ്റെ തണലില്‍ ഞാന്‍
ഒളിപ്പിച്ചു വെച്ചു.
പ്രണയിനിക്ക്‌ നല്‍കാന്‍
ചൂടിയതാണെങ്കിലും
ഒരു പൂ കാത്ത്‌ വെച്ചു.
ഈ കാമുകണ്റ്റെ വിലാപം
കേള്‍ക്കാതിരുന്ന്‌
മാറും നിതംബവും
നക്കി തുടച്ച്‌
അവസാന മുല കഷ്ണത്തിനും
അവര്‍ നറുക്കിട്ടു.
ഒടുവില്‍ പ്രണയിനിയുടെ
ഗര്‍ഭപാത്രവും തോണ്ടിയെടുത്ത്‌
അവര്‍ വ്യഭിചരിക്കുന്നു.
എനിക്ക്‌ അവസാനമായി
ചുമ്പിക്കാന്‍ ഒരെറ്റ ഇടവും നല്‍കാതെ..

2008, ഫെബ്രുവരി 23, ശനിയാഴ്‌ച

3 ചുള്ളികൊമ്പും ഒരു മട്ടലും

നേരം കളയാന്‍
ബാക്കി വെച്ചവര്‍
സമ്രാജ്യത്തിണ്റ്റെ
പഴയ ഒരു ചീട്ട്‌
അന്നെടുത്തു.

3 ചുള്ളികൊമ്പും
ഒരു മട്ടലും
അതിന്ന്‌ മതിയായ
ഉപകരണങ്ങള്‍
കാത്തിരുന്നു.

നേരം കളയാന്‍
ബാക്കി ഇല്ലാതിരുന്നവര്‍
അതിജീവനത്തിണ്റ്റെ
പുതിയ മന്ത്രമായി
3 ചുള്ളികൊമ്പും
ഒരു മട്ടലും

പിന്നെ എന്നോ
അത്‌
വിഡ്ഡിയാക്കാന്‍
ഒരു മരുന്നായി
3 ചുള്ളികൊമ്പും
ഒരു മട്ടലും

ഇന്നത്‌
മറ്റൊരു മരുന്നായി
ലേലം വിളിക്കുന്ന
അടിമത്തവും
കറുക്കുന്ന പണത്തെ
ശുദ്ധിയാക്കുന്ന ഗംഗാജലവും

2008, ഫെബ്രുവരി 20, ബുധനാഴ്‌ച

ചുരുട്ട്‌ കത്തികൊണ്ടിരിക്കും....




ആ കാല്‍പാദങ്ങള്‍
അന്ന്‌ ആദ്യമായി തന്‌റ്റെ
ചൊല്‍പടിക്ക്‌ പുറത്തായപ്പോള്‍
‍ലോകപോലീസ്‌ ഒന്ന്‌ നെടുവീര്‍പ്പിട്ടു.
അതിനെ വ്യാഖ്യാനം
കൊണ്ട്‌ കുഴിച്ച്‌ മൂടാന്‍,
എല്ലാ സാമ്രാജ്യത്തവും
മലയാള ചാനലുകളായി.
അത്‌ ഒരു പഴ തൊലിയില്‍
ചവിട്ടിയെതെന്നപ്പോലെ
നീ വീണ്ടു നടന്നു.
ഒപ്പം ഞങ്ങളുടെ നിശ്വാസവും,
അതേ,
ഞങ്ങള്‍ ‍അത്ര നിന്നെ സ്നേഹിച്ചിരുന്നു.
പിന്നെ നീ ഒന്ന്‌ മാറി നിന്നു.
അന്ന്‌ നീ മരിച്ചു വെന്ന്‌
അവര്‍ മെല്ലെ പറഞ്ഞു,
ഇന്ന്‌ മെല്ലെ പറഞ്ഞാലെ
മാര്‍കറ്റൊള്ളുവെന്ന്‌
അവര്‍ എങ്ങനെയോഅറിഞ്ഞിരുന്നു.
ഞങ്ങള്‍ക്ക്‌ മുന്നില്‍
ശകുനമായി നില്‍കുന്ന
മുളക്‌
ഉണങ്ങാന്‍ തുടങ്ങുന്നുവെന്നും..
പിന്നെയും പിന്നെയും
നിന്‌റ്റെ നരച്ച താടി,
കറുത്തു, ചുവന്നു.
ഒടുവില്‍ ആ കത്തുന്ന ചുരുട്ടും
അതിണ്റ്റെ തിക്ഷണതയുടെ
ചൂടും
കെടാതെ സൂക്ഷിച്ച്‌
തിരശ്ശീലക്ക്‌
പിന്നിലേക്ക്‌ നീ പോവുന്നു.
ഗുവേരയോട്‌ എന്താണ്‌ നീ പറയുന്നത്‌?
സമയമായി.
ചെകുത്താന്‌റ്റെ രാജ്യത്തോട്‌
കണ്ണുരുട്ടുന്ന
നിന്‌റ്റെ കരങ്ങള്‍
എന്‌റ്റെ ചുറ്റിലും...
ആ കരങ്ങളുടെ ഇടയിലേക്ക്‌
നീ കത്തിച്ചചുരുട്ട്‌ ഞാന്‍ മാറ്റുന്നു.
ആ കൈകള്‍
നമ്മെക്കാള്‍ ക്രൂരന്‍മാരാവട്ടെ..
നെടുവീര്‍പ്പിടുന്നവരുടെ കാഴ്ച്ചയില്‍...

2008, ഫെബ്രുവരി 18, തിങ്കളാഴ്‌ച

തുരുമ്പ്‌, അത്‌ ഒരു സത്യം

ഇടനെഞ്ചിലൊരു വേദന,
ചെറിയ തരുതരിപ്പും,
ഇനി എത്രനാളെന്ന്‌
മകന്‍ എന്നോട്‌ ചോദിച്ചു.

കിടക്കപ്പായ അവരെടുത്തു,
തല്ലിപൊളിക്കുന്ന മൂന്നാറും
കൊണ്ട്‌ വന്നവര്‍
ഇനി എത്രനാളെന്ന്‌
തള്ള എന്നോട്‌ ചോദിച്ചു..

ചിന്തകള്‍ വാര്‍ദ്ധക്യമായി,
യൌവനചിന്തകര്‍ പാര്‍ട്ടി എടുത്തു.
ഇനി എത്ര നാളെന്ന്‌
അവര്‍ എന്നോട്‌ ചോദിച്ചു,,

പഴയ വടി,
തുരുമ്പെടുത്തു,
അവിടെയെല്ലാം
അത്‌ പൊളിഞ്ഞ്‌ വീണു.
ഇനി എത്ര നാളെന്ന്‌
പി.ബി എന്നോട്‌ ചോദിച്ചു.

ഇനി മാലോകര്‍മാത്രം
കൂടെ നിന്ന്‌
ഉഷ ഉതുപ്പുമായി
എത്രനാള്
‍എന്ന്‌ ഞാന്‍ എന്നോട്‌ ചോദിച്ചു.
ചിന്തകള്‍ക്ക്‌ ഒരു ഗള്‍ഫ്‌ ഗെയിറ്റും
വടി മാറ്റാന്‍ ഒരു ടിപ്പ്‌ ടോപ്പും
എവിടെ നിന്നോ എന്നൊ നോക്കി ചിരിച്ചു

2008, ഫെബ്രുവരി 4, തിങ്കളാഴ്‌ച

അത്‌ അതായാല്‍ മാത്രം മതി

ഒരു പൂവിണ്റ്റെ വശ്യമായി,
എന്നോ അതിനെ ഞങ്ങള്‍ കണ്ടു.
അതിനെ
അവര്‍ അവളെന്ന്‌ വിളിക്കുമ്പോയും
ഞങ്ങള്‍ അറിയാത്തപോലെ മാറിനിന്നു,
അത്‌ എന്നും
ഞങ്ങളുടെ പാനമായിരുന്നു..
എന്ന തിരിച്ചറിവ്‌,
ഞങ്ങളെ രോമാഞ്ഞരാക്കി.
ഇപ്പോള്‍ ഞങ്ങള്‍ക്ക്‌
അതിനെ അടിയന്തരമായി
ബഹുമാനിക്കേണ്ടതുണ്ട്‌.
പക്ഷേ..
എവിടെയും പെട്ടെന്ന്‌
കിട്ടാതിരിക്കാന്‍..
അതിന്‌ എന്തു പറ്റി.
പാലിനെപോലെ
ഇത്ര കുറവാണെങ്കിലും
‍ഞങ്ങള്‍ക്ക്‌ പ്രശ്നമില്ല.
ഞങ്ങള്‍ അതിനെ ബഹുമാനിച്ചിരിക്കും.
അത്‌ ഇന്നലെ വിരിഞ്ഞ പൂവാണെങ്കിലും...
അത്‌ അതായാല്‍ മാത്രം മതി

2008, ഫെബ്രുവരി 3, ഞായറാഴ്‌ച

ആവൂ...അവര്‍ ബിസിയാണ്‌

ഇവിടെ തിളക്കത്തിന്‌ ഒരു കുറവുമില്ല,
ചുറ്റിലും ഒരു ഭീമാകാരമായി അത്‌ വളര്‍ന്ന്‌ കൊണ്ടിരിക്കുന്നു
ഇനി നിലക്കാത്ത റിയാലിറ്റിഷോയിലെ കയ്യടിപ്പോലേ..
ഒരു പേടിസ്വപനം കൂടിയാകും
ഇപ്പോള്‍ വിണ്ടും വീട്ടമമമാര്‍
കുഞ്ഞിണ്റ്റെ അടുത്ത്‌ പാല്‍ ചിരവയും വെച്ച്‌
രത്നങ്ങളെ തേടി തുടങ്ങി..
കുട്ടി...
(അവന്‍ ഇന്നലത്തെ കാറ്റിന്‌ മുളച്ചതാണെങ്കിലും)
അവനും റിയാലിറ്റിയാകുന്നു,,,,
ഇനി....
കാലന്
‍അത്‌
നിശബ്ദമായി...
കാത്തിരിക്കുന്നു...
അവനെയും ചാനല്‍ റിയാലിറ്റിയാക്കുന്നതും കാത്ത്‌

തുടക്കം - ഞാനങ്ങനെ ചിതലായി

പണ്ട്‌,

അവര്‍ എവിടെ നിന്നോ വന്നവര്‍,

പിന്നെ ഇവിടെ നില്‍ക്കാതിരിക്കാന്

‍അവര്‍ക്ക്‌ എന്തോ കഴിഞ്ഞില്ല.

ഒരു ലാളനയിലൂടെ,

ചില സ്നേഹങ്ങളിലൂടെ

ഞാന്‍ അറിയാതെ ..

അവരിലേക്ക്‌...

ചിതല്‍ പുറ്റായി ....

പക്ഷേ...

ഇന്ന്‌ ഞാനറിയുന്നു...

അതായിരുന്നു ശരിയെന്ന്‌...

ഇവിടെ എന്തിന്‌ ഇനി മിണ്ടണം..

ചിതലായി...

അനങ്ങാതെ ഞാനിവിടെ..

ഈ സമൂഹത്തില്‍ ഒരാളാണ്‌

എന്നാലും ഞാന്‍