മേലനങ്ങാന്‍.... വയ്യാതെ, നിന്നനില്‍പ്പില്‍ ഒരഭ്യാസം

2008, ഏപ്രിൽ 12, ശനിയാഴ്‌ച

തേനീച്ചകള്‍..

“എസ്‌എഫ്‌ഐ ഭീകരവാദികളുടെ കൂട്ടമാണെന്നുവരെ ഒരു ബഹുമാന്യ പുരോഹിതന്‍ പറഞ്ഞുവച്ചു.”
സുമി ആത്മഹത്യചെയ്യുമ്പോള്‍ വീട്ടില്‍ അമ്മമാത്രമേ ഉണ്ടായിരുന്നുള്ളു. സുമിയുടെ പിതാവും സഹോദരനും ജോലിസംബന്ധമായി വിദേശത്തായിരുന്നു. സുമിയുടെ മൃതദേഹം കണ്ട്‌ ബോധം നശിച്ച മാതാവ്‌ കൃത്രിമമായി ആത്മഹത്യാ കുറിപ്പ്‌ ചമച്ചുവെന്ന്‌ സ്ഥാപിക്കാനാണ്‌ ഫാ. ചെറിയാന്‍ രാമനാല്‍ അടക്കമുള്ളവര്‍ ശ്രമിച്ചത്‌...(വാസ്തവം ദിനപത്രം Tuesday, April 8, 2008)



അവർ
തുളുമ്പുന്ന കടന്നൽ
കൂട് പോലെ ഭീകരവാദികളുടെ
ഒരു കൂട്ടമാണ്.


പറന്ന് വീണ ഓശാന
കേട്ട് വെളുത്തകുപ്പായത്തിനെ
ചളിപൂശാൻ വന്ന
കോമരങ്ങൾ


വിടരുന്ന മൊട്ടില്‍കൂടി
പടർന്നിറങ്ങുന്ന
തേനീച്ചകൾ
ഇന്ന് ഉറക്കം കെടുത്തുന്നു...


ആ മൊട്ടല്ല
അതിന്റെ ചെടിയാണ്
ഒരു ബോധകേടിൽ
ആ ഓശാന പാടിയത്..


വെളുത്തലോഹകൾ
വെളിച്ചമായിരുന്നു
കുഞ്ഞാടുകളെ
ജീവിപ്പിക്കുന്ന വെളിച്ചം


ഇന്ന് എവിടെയോ വെച്ച്
ആരാണ്
കറുത്ത നിഴൽ
കൊണ്ട് അതിനെ മറച്ചത്..


അതോ ചിതറിയ
നോട്ട് കെട്ടുകൾ
വെളിച്ചത്തിന്റെ
മറുപുറം തേടുന്നുവോ..


ഈ വെളിച്ചവും
അണഞ്ഞെങ്കില്‍
ചില തേനിച്ചകള്‍
മൂളിപറക്കുന്നത്
ഒരു ആശ്വാസമാണ്