മേലനങ്ങാന്‍.... വയ്യാതെ, നിന്നനില്‍പ്പില്‍ ഒരഭ്യാസം

2009, സെപ്റ്റംബർ 8, ചൊവ്വാഴ്ച

ആനപുറത്തിരുന്ന് ഒളിഞ്ഞ് നോക്കുന്നവര്


ഇരുണ്ട നിറം
തടിച്ച രൂപം
പരന്ന നടത്തം
എല്ലാം കൊണ്ടും
അശുഭമാകേണ്ടതായിരുന്നു
ആന


എന്നിട്ടും
ആന
ഒരു വിജയിയെ പോലെ
ശുഭചിഹ്നമായി


തിരക്കിലും
ഒരുക്കങ്ങളിലും
ആന
ഒരാവശ്യമായിരുന്നു


ആനക്കറിയാമായിരുന്നു
ഒരിക്കല്
അവനും
നിശ്ചലമാകുമെന്ന്
അതിനാല്
അഹങ്കരിക്കാതെ
അമര്‍ന്നിരുന്നു
അവന്


വയറിന്റെ
നിലനില്പിന്
സ്വയം വില്‍കാന്
കഴിയാതെ
ഭാര്യയെ
രജിസ്റ്ററായി വില്‍ക്കുന്ന
ഇടവേളയില്
ഇന്ദ്രപ്രസ്ഥതിലേക്ക്
ആന പുറത്തിരുന്ന്
ഒളിഞ്ഞ് നോക്കിയിരുന്നവര്

ഇന്ന്
സ്റ്റാമ്പുകളെ പോലെ
പാര്‍ക്കുകളിലും
റോഡുകളിലും
ആനയെ
നിശ്ചലമായി
നിറുത്തുന്നത്
ഒരിക്കല്
പാപ്പനെ
ചവിട്ടി കൊല്ലുന്ന
മര്‍ദ്ദിദനെ പോലെ
തങ്ങളുടേ നേര്‍ക്കും
വരുമെന്ന്
ഓര്‍മയുള്ളത് കൊണ്ടായിരിക്കാം

2009, ജൂൺ 28, ഞായറാഴ്‌ച

ജൂണിന്റെ നഷ്ടങ്ങള്‍



ചെറുപ്പത്തില്‍
പുത്തനുടുപ്പിനേക്കാള്‍
കുടകമ്പിയില്‍ നിന്ന്
ഇറ്റുന്ന
വെള്ള തുള്ളികളെ
ഈമ്പികുടിക്കുന്നതിനായിരുന്നു
ഈ തിമര്‍ത്ത് പെയ്യുന്ന മഴക്കാലത്തെ
സ്നേഹിച്ചത്

ജൂണ്‍
എന്തേ
നീ
ഇപ്രാവശ്യം നൊമ്പരം
നല്‍കുന്നത്
പ്രണയത്തെ
ജീവിതമാക്കിയ
കമലയും
പച്ചയായ ജീവിതത്തെ
വരച്ച് നല്‍കിയ
ലോഹിയേയും
നിന്റെ പെയ്യുന്ന
കണ്ണീര്‍ കഷ്ണത്തില്‍
ഒളിപ്പിച്ച് വെച്ച്
കൊണ്ട് പോയത്


ഇപ്പോ
എന്തോ
പച്ചമണ്ണിന്റെ മണം നല്‍കുന്ന
നീ
കറുത്ത വസ്ത്രമണിഞ്ഞിരിക്കുന്നത്
എനിക്ക്
വിറളിപിടിപ്പിക്കുന്നു.
കീരികാടനെ കൊന്ന
സേതുമാധവനെ പോലെ
ഞാനും
പ്രതികരിച്ചേക്കാം


അത് കൊണ്ട് ജൂണ്‍ നീ വിടപറയുക
ഇനിയും
കറുത്ത വസ്ത്രമണിയാതെ

2009, ജൂൺ 21, ഞായറാഴ്‌ച

എന്റെ തലയും പരിശേധിക്കേണ്ടതുണ്ട് ( വരദാചാരി + ലാവ്ലിന്‍ )

കുട്ടിത്തത്തിന്റെ
മനസ്സില് കേട്ടതാണ്
ഒരു ആട്ടിന് കുട്ടം
വെളുത്ത രോമങ്ങള് മാത്രം പുറത്ത്
ഉള്ളില്
ചെന്നായ്കളായിരുന്നു എന്നത്


അന്ന് നിക്ഷ്പക്ഷത
എന്തെന്നറിയാത്തത്
കൊണ്ട്
മനസ്സില് പതിഞ്ഞു പോയി


അവന് മറ്റേ രാഷ്ട്രിയകാരനാണ്
കൂടേ വലിയ
വീട്ട്കാരനായ
ചെത്തുകാരനും
കളവേ പറയൂ
ഇവന്
ഓഫിസറാണ്
കൂടേ ബ്രാഹമണനും
സത്യമേ പറയൂ


മറവികള്
അനുഗ്രഹമാവുന്നത്
നിക്ഷ്പക്ഷ പത്രങ്ങള്ക്ക്
ആട്ടിന് കൂട്ടത്തിന്റെ
മനോഹരിത നല്ക്കുന്നു

എനിക്കും തല
പരിശേധിക്കേണ്ടതുണ്ട്

ചീഞ്ഞളിഞ്ഞ
രാഷ്ട്രിയ
ബോധത്തിനിടയില്
ചിരിക്കാന് കഴിയുന്നത് കൊണ്ട്

മാരിച്ചന്റെ ഒളിയമ്പുകളില്‍ വാ‍യിക്കുക

2009, മേയ് 19, ചൊവ്വാഴ്ച

റിവേര്‍സിനും ഫാസ്റ്റിനുമിടയില്‍ സ്റ്റില്ലായിരുക്കുന്ന ഒരു പെണ്‍കുട്ടിക്ക്

മനസ്സിന്റെ ചെറിയ ഇടവേളയില്‍
അവള്‍ എനിക്ക് തന്നതാണ്
ഈ റിമോട്ട്.
ഒരു പാട് വട്ടം ചോദിച്ചു. അന്ന്
അതൊന്ന് തരുവാന്‍


ചുവപ്പ് നിറമുള്ള
ഇടത് ഭാഗത്തുള്ള ബട്ടണ്‍
ഒന്നമര്‍ത്താന്‍ പറഞ്ഞു
അവള്‍...


സ്വപ്നങ്ങള്‍
ഒന്നിന് പിറകേ ഒരു പാട്..
ദുഖങ്ങള്‍ അവസാനമില്ലാതെ,
തളര്‍ന്ന കാഴച്ചകളും
ചിതറിയ സ്വപ്നങ്ങളും എല്ലാം
എന്റെ നേരെ ഓടി വന്നു.


പേടിച്ച് പോയി ഞാന്‍
ഒന്നും മിണ്ടാന്‍ കഴിയാതെ


അവള്‍ ചിരിച്ചു
എന്റെ മൌനം കണ്ട്


വലത് ഭാഗത്തുള്ള
കറുത്ത ബട്ടണ്‍ എനിക്ക് കാണിച്ച്
തന്നു
ഒന്നമര്‍ത്താ‍ന്‍...


ക്ലിയറുകളില്ലാത്ത ചാനല്‍ പോലെ
കുറേ ചിത്രങ്ങള്‍
ഒന്നിനും കാഴച്ചകള്‍
പരിപൂര്‍ണ്ണമല്ല.
എല്ലാത്തിനും
മങ്ങിയ ഷാഡോയും


നീ ഈ കാഴ്ച്ചകള്‍
നിറങ്ങള്‍
കൊണ്ട് പൊതിഞ്ഞ്
തരാമെന്നാണോ പറഞ്ഞത്


ആകുമായിരിക്കും അല്ലേ ചിലപ്പോള്‍..


കയ്യിലെ റിമോട്ടില്‍
കാഴ്ച്ചകള്‍
നിറം പിടിപ്പിക്കാന്‍ എനിക്ക് കഴിയും
എന്നൊരു തോന്നല്‍


എനിക്ക് തരാമോ
ഈ റിമോട്ട്
ഞാന്‍ ഈ നടുവിലുള്ള
വെളുത്ത ബട്ടണില്‍
നിറം പൂശിതരാം
മെല്ലേ മെല്ലേ
അത് റിവേര്‍സിലേക്കും
ഫാസ്റ്റിലേക്കും
പരന്ന് കൊള്ളും..
എനിക്ക് കഴിയും


അവളിലും
ആഗ്രമുണ്ടായിരുന്നു
സ്വപത്തിന്റെ രാജകുമാരിക്ക്
നിറത്തില്‍
കിടന്നുറങ്ങുവാന്‍


ഞാനെടുത്തു
അവളും പ്രതീക്ഷിച്ചു
കുറേ നിറങ്ങള്‍


ചിതലരിച്ച ദിവസങ്ങള്‍
എന്നോട് അവളിന്ന്
റിമോട്ട് തിരിച്ച്
ചോദിച്ചു..
ഇപ്പോള്‍ പോവുന്ന മങ്ങിയ കാഴച്ചകളും
നഷ്ടപെടും എന്ന് അവള്‍
അറിഞ്ഞിട്ടുണ്ടാവാം..


ഇതിനിടയില്‍
അറിയാതെ സ്റ്റിലില്ലില്‍
എന്റെ വിരല്‍ അമര്‍ന്നിരുന്നു..


നിറങ്ങളുടെ രാജകുമാരിക്ക്
പുതിയ ഒരു മങ്ങിയ കാഴ്ച്ച
കൂടി
ഞാന്‍ കൊടുത്തു,,,
പരിഭവങ്ങള്‍ ഇല്ലാതെ
അവള്‍ അതേറ്റ് വാങ്ങി എന്നെ നോക്കി ചിരിച്ചൂ




image-shadow_walker

കോളേജ് കാലത്തെ എന്റെ ഏറ്റവും വലിയ ഫ്രണ്ടിനെ ഇന്ന് ഓര്‍ത്തപ്പോള്‍, അവളിപ്പോള്‍ എന്ത് ചെയ്യുകായണവോ..

2009, ഏപ്രിൽ 5, ഞായറാഴ്‌ച

ചിലര്‍ മതിലുകള്‍ നിര്‍മ്മിക്കുന്നു....

ഈ നേരത്ത്
കാഴച്ചകള്‍ സങ്കീര്‍ണ്ണമാണ്
വഴുതലും
തപ്പിതടഞ്ഞുള്ള നടത്തവും
ബോധം കെടുത്തുന്നു

കൂടേ
ഇരുളടഞ്ഞ
വഴികളും
കൂടിയാമ്പോള്‍
കണ്ണിന് പുകച്ചില്‍ മാത്രം


കുറേ മുമ്പ്
വഴികളില്‍
പ്രകാശം ഞാന്‍ കണ്ടിരുന്നു

ചെറുപ്പത്തില്‍
ഒറ്റക്കിരുന്ന്
വായനശാലയിലെ
തുറക്കാത്ത
ബുക്കുക്കള്‍
വായിച്ചിരിക്കുമ്പോള്‍

ഹ്രദയം മുറിക്കുന്ന
പഴയ കവിതകള്‍
മെല്ലേ
കേള്‍ക്കുമ്പോള്‍

അന്ന്
എന്റെ ചിന്തയിലൂടെ
വന്ന വഴികളില്‍
നിറയേ
വെളിച്ചമായിരുന്നു

ആ വെളിച്ചത്തിലൂടെ
ഞാനും കുറേ സഞ്ചരിച്ചു
കുറേ ഇരുട്ടുകളില്‍
ആ ഒരു വെളിച്ചം
മാത്രം ഞാന്‍
കണ്ടിരുന്നു

എവിടെ
നിന്നാണ്
വെളിച്ചം നശിക്കപെട്ടത്
അതോ
ഏതോ
മതില്‍ കൊണ്ട്
അതിനേ
ചിലര്‍
മറച്ചതോ

ശങ്കരപ്പിള്ളയുടെ
ദീപത്തിലെ
അന്ധനെപോലെ
എനിക്കും
ചികയേണ്ടതുണ്ട്
ആ മതിലിനെ
 തച്ച്
തകര്‍ക്കേണ്ടതുണ്ട്...








2009, മാർച്ച് 18, ബുധനാഴ്‌ച

കരീമുല്ല...(വരുണ്‍ ഗാന്ധി)



കരീമുല്ല
തിളപ്പിച്ച വെള്ളം
തണുപ്പിച്ച്
മെല്ലെ കുളുപ്പിക്കുമ്പോള്
അമ്മായിയാണെന്നെ
വിളിച്ചത്..

ഉണങ്ങിയ
പ്ലാവിന്റെ
ചില്ലകളില് വലിഞ്ഞ് കയറിയ
എന്നെ
മനോഹരനും
കരീമുല്ല എന്ന്
തന്നെ വിളിച്ചു..


ടൈഗര്
ഒരു പട്ടി…
ഞാനവനെ
എന്റെ മനസ്സിലും
കൂട്ടിലുമിട്ട് വളര്ത്തി.

പട്ടിയെ
പട്ടിയായി തന്നെ
എന്റെ കണ്ണൂകള്ക്ക്
അന്ന്
കാണാന് സാധിച്ചുള്ളു..

ഒരു മേനകവന്നു
എന്റെ കണ്ണിനെ
അന്നവള് കുത്തിപൊട്ടിച്ചു.


അന്നും മനോഹരന്
സാരമില്ല കരീമുല്ല
എന്ന് തന്നെ പറഞ്ഞു..


പിന്നെ
മറ്റെരാള്
എന്നെ രാത്രിയില്
കണ്ടു..
ഞാന് ഭയന്നു എന്നവന്
ഉറക്കെ വിളിച്ച്
പറഞ്ഞിരുന്നു


അന്നും മനോഹരന്
സാരമില്ല കരീമുല്ല
എന്ന് തന്നെ പറഞ്ഞു..

ടിക്കറ്റ് വേണമായിരുന്നു.
പേര് ചോദിച്ചു..
"കരീമുല്ല"
അയാളുടെ കൈകള്
വിറക്കുന്നത് ഞാന് കണ്ടു..
ചുറ്റിലും
ആളുകള് തുറിച്ച്
നോക്കുന്നു..


അന്ന് മനോഹരന് പറഞ്ഞു
എനിക്കും പേടിയാകുന്നു ഭായി
നിന്റെ പേര് പറയാന്
നിന്നെ നോക്കാന്‍

എന്തേ ഞാന്‍
ഒരു പട്ടി പോലും
അവര്‍ക്ക്
ആകാതിരുന്നത്

2009, മാർച്ച് 16, തിങ്കളാഴ്‌ച

അസഭ്യം - സഖാവും ഷാജി കൊലാസും

മിനിയാന്ന്
പണ്ടത്തെ
അടുത്ത വീട്ടിലെ കുട്ടിയുടെ
രോഷം കണ്ടു.
കിടന്ന് പുളയുന്നുണ്ടായിരുന്നു
കൈകാലുകള്‍
മുഖത്ത്
ഹോളിയുടേ
നിറങ്ങള്‍ പോലേ
പലതും മിന്നിമറയുന്നത് കണ്ടു.
സ്ത്രീകളേട്
അസഭ്യം പറയുന്നതിനെ
കയ്യടിച്ച് സ്വികരിക്കുമെന്ന്
ഷാജിയോടാരാണ് പറഞ്ഞത്

ഇന്നലെ
ചുവന്ന മുളക്ക് കടിച്ചു
കുറച്ച് മുമ്പ്
അഗ്രഹാരത്തിലെ
ചിന്താമണിയിലുമുണ്ടായിരുന്നു
ഒരു കല്ല് കടി.
വെറുതേ
സ്ത്രീകളോട്
അസഭ്യം എന്നപോലെ
വെറുതേ
ഒരു സഖാവ് അസഭ്യം

സഖാവ് സമം അസഭ്യം
സഖാവ് സമം അസഭ്യം
എന്ന് മൂന്ന് വട്ടം പറഞ്ഞാ‍ല്‍
ചിലപ്പോള്‍ അതായിരിക്കും
ഇനി അര്‍ത്ഥം


ഉര്‍വശിയുടെ അഭിമുഖം സൂര്യയില്‍ ചിരിച്ചിരുന്നു കണ്ടു. ആരോഗ്യപരമായ ഒട്ടേറേ വിമര്‍ശനങ്ങളാണ് നടത്തിയതെങ്കിലും ഒരു തമാശ പരിപാടി പോലെ കണ്ടിരുന്നു. സൂപ്പര്‍സ്റ്റാറിന്റെ മുണ്ട് പൊക്കുമ്പോള്‍ ഒരു സൌണ്ട് കുത്തുമ്പോള്‍ വേറെ ഒരു സൌണ്ട്.(ആ സമയത്ത് ഉര്‍വശിയുടെ മുഖം കണ്ടാല്‍ ചിരിച്ച് പോവും. ഉര്‍വശിയെ ചെറുപ്പത്തില്‍ എന്റെ ഇഷ്ട നടിയായി കണ്ടിരിന്നു. ഈ അയലത്തെ കുട്ടി ഫെയിസ് കാരണം). അങ്ങനെ അങ്ങനെ…
കൂടുതലും നല്ല നിശിത വിമര്‍ശനങ്ങളായിരുന്നു. ഇതിനിടയിലാണ് ഷാജികൈലാസ് ടെപ്പ് സിനിമയെയും വിമര്‍ശിച്ചത്.
എന്റെ ചിന്ത അതല്ല. മുമ്പ് കരുതികൂട്ടി മലയാളത്തിലെ സിനിമയിലൂടെ സംഘപരിവാര്‍ചേദനകളെ ഉയര്‍ത്തുന്ന തലത്തിലായിരുന്നു ഷാജിയുടെ സിനിമകള്‍ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. രഞിത്തിന്റെ തിരകഥയിലൂടെ വന്നവയും. ഷാജിയെക്കാള്‍ രഞിത്തിനെയാണ് എനിക്ക് അന്ന് അങ്ങനെ ഒരു ഹിഡണ്‍ അജണ്ഡ ഉള്ളതായി തോന്നിയതും.
പിന്നെ രഞിത്ത് സ്വതന്ത്ര സംവിധായകനായി. ഒരു സിനിമ പോലും പിന്നെ ആ ശൈലിയില്‍ കണ്ടിട്ടില്ല ആ സംവിധാനത്തില്‍. ഷാജികൈലാസിനോടൊപ്പമല്ലാതേ വേറേ കുറേ സിനിമകള്‍ക്കും രഞിത്ത് തിരകഥകള്‍ എഴുതിയിട്ടുണ്ട്. അതിലും ആ ഒരു ടൈപ്പ് കാണുന്നില്ല.അല്ലങ്കില്‍ ഓര്‍മയിലില്ല
ഇപ്പോള്‍ അടുത്ത് ഷാജിയുടെ പുതിയ സിനിമകളായ ചിന്താമണി കൊലകേസിലും റെഡ്ചില്ലീസിനും, തിരകഥ എഴുതിയത് സാജനാണ്. ആ സിനിമകള്‍കെല്ലാം കരുതികൂട്ടി സഖാവ് സഖാക്കന്മരുടെ മക്കള്‍, എന്ന പദങ്ങളെ തെറ്റുകാര്‍ എന്ന തലത്തിലേക്ക് കരുതികൂട്ടി കൊണ്ട് പോവുന്നതായി എനിക്ക് തോന്നുന്നു
സിനിമകാണുന്ന അളുകളുടെ (പ്രത്യേകിച്ച് വൈകാരികമായ ഈ തലത്തിലുള്ള കഥകള്‍) മനസ്സുകളില്‍ തെറ്റുകാര്‍ എന്ന് തന്നെയാണ് പുതിയ സഖാക്കളുടെ അര്‍ത്ഥം എന്ന് ഉറച്ച് പോവുന്ന തരത്തിലാണ് ആ വാക്കുകള്‍ക്ക് സ്ഥാനം നല്‍കുന്നത്.സാജന്റെ മറ്റ് സിനിമകള്‍കെന്നും ഈ പ്രശന്ം കാണുന്നില്ല.. സോ എന്ത്കൊണ്ടാണ് സാജനും രഞിത്തും എല്ലം ഷാജിയോടൊപ്പം നില്‍ക്കുമ്പോള്‍ ഈ തലത്തിലുള്ള സിനിമകള്‍ വരുന്നത്…

2009, മാർച്ച് 7, ശനിയാഴ്‌ച

ചില കറുത്ത അക്കങ്ങളും വെള്ള കടലാസും (ആണവ കരാറില്‍ 6000കോടിയുടെ നഷ്ടം :സി എ ജി റിപ്പോര്‍ട്ട്)

ഒന്ന്
ചായ
രണ്ട്
കക്കൂ‍സ്
എന്ന് പറയുന്ന കാലത്തേ
ഒരു വെള്ള കടലാസ്
ചില കറുത്ത
അക്ഷരങ്ങള്‍
അവക്ക് കൂട്ടായിരുന്നു

അങ്ങനെ അങ്ങനെ
സമരങ്ങള്‍ ചോരകളായും
ഇങ്ക്യിലാബ് ആഭാസങ്ങളായ്യും
എനിക്ക്
ഒരു വശത്ത് മാത്രം കാണാനായി

പക്ഷേ അന്നും
സി എ. ജി യും
സി ബി ഐ യു
പാമോയിലും
പഞ്ചസാരയും
ചിലനേരത്ത്
വലിയ
ഇടവേളകളില്‍
മറു വശത്ത്
ഞാന്‍ കണ്ടിരുന്നു

ഒരു ഒറ്റ
തിരിഞ്ഞ് നോട്ടത്തില്‍
എല്ലാം മറഞ്ഞിരിക്കുന്നു
സി.എ.ജിയും
സിബിഐയും
അണിനിരക്കുന്നു
ആ ഒരു വശത്ത്

പിന്നെ പിന്നെ
ചോരകള്‍
പോലേ
ആഭാസങ്ങള്‍
പോലേ
സി.എ.ജിയും
ആ ഒരു വശത്തിന്റെ
മാത്രം പേറ്റന്റായി..

അന്ന് മുതലായിരിക്കും
സി.എ.ജി എന്ന
വാക്ക്
വരുന്ന
കറുത്ത അക്കങ്ങള്‍
വെളുത്ത പേപ്പറില്‍
നിന്നു
അപ്രത്യക്ഷമാകാന്‍ തുടങ്ങിയത്..














അഭിലാഷിന്റെ ശരിക്കും കേള്‍കാത്ത ഒരു വാര്‍ത്ത ഇവിടെ വായിക്കാം

http://kelkkaththavarththakal.blogspot.com/2009/03/blog-post.html

2009, ഫെബ്രുവരി 22, ഞായറാഴ്‌ച

ഒരു യാത്രയുടെ അവസാനം....(പ്രവാസികള്‍)


ഒരു അവധിക്ക്

റോഡില്‍ നിറയെ ബ്ലോക്ക്
റോഡ് പണിയായിരിക്കും
കാഴ്ചയുടെ വിള്ളലുകളിലൂടെ
കുറേ തമിഴന്മാരെ കണ്ടു.
മണ്ണിനെ മുറിവേല്‍പ്പിക്കുന്നവര്‍
കുറേയെണ്ണമുണ്ട് മണ്ണിനെ
മുറിവേല്‍പ്പിച്ച് നടക്കുന്നവര്‍
റോഡ് സൈഡിലേ വിരിപ്പിലേക്ക്
കേറി കിടക്കുന്നുണ്ട്
ഒരു അണ്ണാച്ചി കുട്ടി

മറ്റൊരവധിക്ക്

നഗരത്തിന്റെ ഇടവഴിയിലൂടെ
ഒന്ന് നടന്ന് പോവണം
ഇടവഴി നിറയെ മറ്റേതോ ആളുകള്‍
ശരീരം നിറയെ സിമന്റിന്റെ
ബാക്കിപത്രങ്ങള്‍
ബംഗാളികളും ഒറീസക്കാരും
പിന്നേ മറ്റേതെക്കെയോ ജീവജാലങ്ങള്‍
ഒന്നോ രണ്ടോ അണ്ണാച്ചികളും

ചോദിക്കാതേ വച്ച് നീട്ടിയ
കാലാവധിയില്ലാത്ത
നിര്‍ബന്ധിത അവധിക്ക്


റോഡ് ശൂന്യം
കച്ചവടക്കാര്‍ മാടി വിളിക്കുന്നു
ചിതറിയ കാഴ്ച്ചകളാണ്
ചുറ്റിലും
സ്റ്റേഷനില്‍ തമ്മില്‍ തല്ല്
ഫ്ലാറ്റ് ഫോമില്‍ നിറയെ വിരിപ്പുകള്‍
വിരിപ്പുകള്കടിയില്‍
അടയാളങ്ങളില്ലാത്ത
കുറേ ചരക്കുകള്‍
ജീവന്‍ മാത്രം നിലനിറുത്തുന്നവര്‍
കൂടേ ചിഹ്നങ്ങളും
ഒരു യാത്രയുടെ അവസാനത്തിന്റെ
അതിനിടയിലേക്ക്
ഒരു മൂലയില്‍
മറ്റെരു വിരിപ്പിനടിയിലേക്ക്
ഞാനും ഒതുങ്ങിനിന്നു
ഇനി
എനിക്ക്
ഇവിടെ ശരിക്കും എന്ത് പണിയാണറിയുക

?

ചുറ്റിലുള്ള അണ്ണാച്ചികളും ഒറിയക്കാരും
പിറുപിറുക്കുന്നുണ്ട്
ഒരേ തെണ്ടികള്‍ വരും
നമ്മുടെ പണി കളയാന്‍

2009, ഫെബ്രുവരി 14, ശനിയാഴ്‌ച

കണ്ണാടി നോട്ടം…

‘കളിയാട്ടകാവ്’
ഉറഞ്ഞതുള്ളിയ
പേടിപെടുത്തുന്ന
ചിത്രങ്ങള്‍ക്കിടയില്‍
എനിക്ക് ചിരിക്കാനുള്ളതാണ്


2 രൂപക്ക് ചിരിപ്പിക്കുന്ന
കണ്ണാടികള്‍ എന്നെ മാടിവിളിച്ചിട്ടുണ്ട്
ഒരിക്കല്‍ കരയുന്ന നേരത്ത്
ഞാന്‍ ചെന്നു
കണ്ണാടികള്‍ എങ്ങനെയാണ്
ചിരിപ്പിക്കുക എന്നറിയാന്‍
ഞാനന്ന് പൊട്ടി ചിരിച്ചു
എനിക്കറിയാം..
എന്നെ ചിരിപ്പിക്കാനാണ്
ആ കണ്ണാടികള്‍

ചില കണ്ണാടികള്‍
ഉയര്‍ത്തുന്നതാണ്
നോക്കുന്ന നേരത്തെല്ലാം
അത് നമ്മെ ഉയര്‍ത്തികൊണ്ടിരിക്കും.
ചില മാധ്യമക്കാരെ പോലേ.

മറ്റ് ചിലത്
വീര്‍പ്പിക്കുന്നതാണ്
എല്ലാ ഭാഗത്തേയും
അത് വീര്‍പ്പിച്ച് കെണ്ടേയിരിക്കും..
നിമിഷങ്ങള്‍ക്കകം
ഊര്‍ന്ന് പോവുന്ന

വെള്ളകുമിളകളെപോലെ.


ചിലതില്‍
ഇരട്ടിപ്പിക്കലാണ്
ഒരു പാട്
എന്നെ ഞാന്‍ അതില്‍
കണ്ടു.
ഞാനെന്ന
ഒരു ഒറ്റ
വ്യക്തിയെ പ്രസ്ഥനമാകുന്നത്
പോലെ..

പിന്നെ
ഞാന്‍
എന്നും ചിരിച്ചിരുന്നു..
ഒരിക്കല്‍
ചിരിക്കുന്ന
നേരത്ത് ഞാന്‍
ചെന്നു.
ചിരിപ്പിക്കുന്ന നേരത്ത്
കണ്ണാടികള്‍
ചിരിപ്പിക്കുമോ എന്നറിയാന്
ഞാന്‍ കരഞ്ഞു
ആരോ ആ കണ്ണാടികള്‍
എറിഞ്ഞുടച്ചിരുന്നു..
ചുറ്റിലും പച്ച സത്യങ്ങള്‍ മാത്രം..



വിദൂഷകന്റെ ഈ ചിന്ത വായിച്ചപ്പോള്‍ വെറുതേ പ്രാക്കിന് ചെയ്തത്

http://vidushakan.wordpress.com/2009/02/10/വിഎസ്സിന്-പുറത്തേയ്ക്കു/

2009, ഫെബ്രുവരി 7, ശനിയാഴ്‌ച

ഒന്ന് +ഒന്ന് = മൂന്ന് ( താലിബാന്‍ # മംഗലാപുരം)


ഒന്ന്- അവള്‍

തിരയുന്ന മുഖങ്ങളെ
ചലിക്കുന്ന ബുള്ളറ്റ്
മൂട്പടം കൊണ്ട്
കൊട്ടിയടച്ചു.
കാഴ്ച്ചക്കളെ
ബര്‍സയുടെ പേരും
പറഞ്ഞ്
ലൈവായി എഡിറ്റ്
ചെയ്ത്കൊണ്ടിരുന്നു..
ലോകം വികാരജീവിയായി…

രണ്ട് – ഇവള്‍
ഹായ്
ഒന്നവള്‍ പറഞ്ഞു.
അവള്‍കറിയില്ലായിരുന്നു
മുസ്ലിമായ
സഹപാഠിയുടെ
ചേട്ടനും മുസ്ലിമായിരിക്കുമെന്ന്..
ഹായ്
എന്ന് പറഞ്ഞതേ
അവള്‍ക്കറിയൂ..
പിന്നെ
ചലിക്കുന്ന ശൂലം
വളര്‍ന്ന് വരുന്നത്
ഒരു മിന്നായമായി
ബാക്കിയെല്ലാം എഡിറ്റായിരുന്നു…
ലോകം വിചാരജീവിയായി..

2009, ജനുവരി 31, ശനിയാഴ്‌ച

ഞാനും എന്റെ രാഷ്ട്രീയം ഇതാക്കിയാലോ എന്ന ചിന്തയിലാണ്,,


ഇത് യന ര്‍സ...
6 മാസങ്ങള്‍ക്ക് മുമ്പ് ക്രിത്യമായി പറഞ്ഞാല്‍ 2008 ജൂലായിലെ പിരിമുറക്കം നിറഞ്ഞ വൈകുന്നേരത്തില്‍ മനസ്സിനെ തണുപ്പിച്ച് സാരമില്ല ഉപ്പ ഇപ്പോള്‍ എല്ലാം ശരിയായില്ലേ എന്ന് പറഞ്ഞ് നങ്ങളുടെ അടുത്തേക്ക് വന്ന ഇനു...
ഡോക്ടര്‍ പറഞ്ഞു
06/07/08നായിരിക്കുമെന്ന്
അവള്‍ പറഞ്ഞു
04/07/08ന് തന്നെ എന്ന്
15 ദിവസം മാത്രം ലീവും പുതിയ വിസയും തന്ന് കമ്പനി റെഡിയായിരുന്നപ്പോള്‍
ആ സമയത്ത് ചെല്ലാം എന്ന് കരുതി ഞാന്‍ പുറപ്പെട്ടു...
03/07/08ന് അവിടെ എത്തി
ഞാന്‍ ചിന്തിച്ചു...
07/07/08ന് ആയിരുന്നെങ്കില്‍
ഇനു പറഞ്ഞു ഇന്നേഞാന്‍ വരൂവെന്ന്
10/07/08ന്....
വിസയുടെ നൂലാമാലയില്‍ 6 മാസം ഒരു സ്വപ്നം പോലെ ഇനുവിന്റെയും അവളുടെ ഉമ്മയുടേയും കൂടേ...
പോകുന്നതിന് മുമ്പ് ഞാന്‍ ഇവിടെ പറഞ്ഞു...
ജീവിതം ഇങ്ങേനെയാണ് എന്ന്.. അത് തന്നെ എന്ന് ഞാന്‍ ഇന്നും അറിയുന്നു
ഇപ്പോള്‍ എല്ലാം ശുഭം.. മോളുടെ കരച്ചിലും ചിരിയും കൂടിയ തലോടല്‍ ഒഴികെ..

2009, ജനുവരി 28, ബുധനാഴ്‌ച

തുടര്‍ച്ച....വലയില്‍ വീണ വവ്വാലുകളാണ് നാം

തുടര്‍ച്ചകള്‍ അങ്ങനെയാണ്..
പിന്തുടരുന്ന കാല്പാടുകളെ പോലെ..
ഒന്ന് നോക്കിയാല്‍ കാണാം.
തിരിഞ്ഞ് നോട്ടം വൈകിയാണെങ്കില്‍
ഓര്‍മിക്കാന്‍ ഒന്നും ബാക്കിയുണ്ടാവില്ല.

ചിലരുണ്ട്
പഴയ തോരണങ്ങളെ
അഴിച്ച് മാറ്റിയതിനെ കുറിച്ച്
വേവലാതി പെടുന്നവര്‍…
മറഞ്ഞ് പോയ
കാഴ്ച്ചകള്‍ തിരയുന്ന
വവ്വാലുകള്‍

വീണ്ടുവിചാര‍ങ്ങള്‍
സ്വവിമര്‍ശനങ്ങളല്ല…
വവ്വാലുകള്‍ അടുത്ത് നിന്നെങ്കിലും
തിരിച്ചറിയുന്നു…
മതില്‍കെട്ടുകളെ..

ചുറ്റിലും കാഴ്ച്ചകള്‍
മറക്കുന്ന വര്‍ത്തമാനത്തില്‍
നോക്കി നില്‍ക്കേണ്ടതുണ്ട്…
തുടര്‍ച്ചകളെ കാണാന്‍…

നോട്ടം പിഴച്ചാല്‍
വലയില്‍
സുഷിരങ്ങളുള്ളത്
അറിയാത്ത വവ്വാലുകളെ
പോലെയാവും…