മേലനങ്ങാന്‍.... വയ്യാതെ, നിന്നനില്‍പ്പില്‍ ഒരഭ്യാസം

2009, മാർച്ച് 18, ബുധനാഴ്‌ച

കരീമുല്ല...(വരുണ്‍ ഗാന്ധി)



കരീമുല്ല
തിളപ്പിച്ച വെള്ളം
തണുപ്പിച്ച്
മെല്ലെ കുളുപ്പിക്കുമ്പോള്
അമ്മായിയാണെന്നെ
വിളിച്ചത്..

ഉണങ്ങിയ
പ്ലാവിന്റെ
ചില്ലകളില് വലിഞ്ഞ് കയറിയ
എന്നെ
മനോഹരനും
കരീമുല്ല എന്ന്
തന്നെ വിളിച്ചു..


ടൈഗര്
ഒരു പട്ടി…
ഞാനവനെ
എന്റെ മനസ്സിലും
കൂട്ടിലുമിട്ട് വളര്ത്തി.

പട്ടിയെ
പട്ടിയായി തന്നെ
എന്റെ കണ്ണൂകള്ക്ക്
അന്ന്
കാണാന് സാധിച്ചുള്ളു..

ഒരു മേനകവന്നു
എന്റെ കണ്ണിനെ
അന്നവള് കുത്തിപൊട്ടിച്ചു.


അന്നും മനോഹരന്
സാരമില്ല കരീമുല്ല
എന്ന് തന്നെ പറഞ്ഞു..


പിന്നെ
മറ്റെരാള്
എന്നെ രാത്രിയില്
കണ്ടു..
ഞാന് ഭയന്നു എന്നവന്
ഉറക്കെ വിളിച്ച്
പറഞ്ഞിരുന്നു


അന്നും മനോഹരന്
സാരമില്ല കരീമുല്ല
എന്ന് തന്നെ പറഞ്ഞു..

ടിക്കറ്റ് വേണമായിരുന്നു.
പേര് ചോദിച്ചു..
"കരീമുല്ല"
അയാളുടെ കൈകള്
വിറക്കുന്നത് ഞാന് കണ്ടു..
ചുറ്റിലും
ആളുകള് തുറിച്ച്
നോക്കുന്നു..


അന്ന് മനോഹരന് പറഞ്ഞു
എനിക്കും പേടിയാകുന്നു ഭായി
നിന്റെ പേര് പറയാന്
നിന്നെ നോക്കാന്‍

എന്തേ ഞാന്‍
ഒരു പട്ടി പോലും
അവര്‍ക്ക്
ആകാതിരുന്നത്

2009, മാർച്ച് 16, തിങ്കളാഴ്‌ച

അസഭ്യം - സഖാവും ഷാജി കൊലാസും

മിനിയാന്ന്
പണ്ടത്തെ
അടുത്ത വീട്ടിലെ കുട്ടിയുടെ
രോഷം കണ്ടു.
കിടന്ന് പുളയുന്നുണ്ടായിരുന്നു
കൈകാലുകള്‍
മുഖത്ത്
ഹോളിയുടേ
നിറങ്ങള്‍ പോലേ
പലതും മിന്നിമറയുന്നത് കണ്ടു.
സ്ത്രീകളേട്
അസഭ്യം പറയുന്നതിനെ
കയ്യടിച്ച് സ്വികരിക്കുമെന്ന്
ഷാജിയോടാരാണ് പറഞ്ഞത്

ഇന്നലെ
ചുവന്ന മുളക്ക് കടിച്ചു
കുറച്ച് മുമ്പ്
അഗ്രഹാരത്തിലെ
ചിന്താമണിയിലുമുണ്ടായിരുന്നു
ഒരു കല്ല് കടി.
വെറുതേ
സ്ത്രീകളോട്
അസഭ്യം എന്നപോലെ
വെറുതേ
ഒരു സഖാവ് അസഭ്യം

സഖാവ് സമം അസഭ്യം
സഖാവ് സമം അസഭ്യം
എന്ന് മൂന്ന് വട്ടം പറഞ്ഞാ‍ല്‍
ചിലപ്പോള്‍ അതായിരിക്കും
ഇനി അര്‍ത്ഥം


ഉര്‍വശിയുടെ അഭിമുഖം സൂര്യയില്‍ ചിരിച്ചിരുന്നു കണ്ടു. ആരോഗ്യപരമായ ഒട്ടേറേ വിമര്‍ശനങ്ങളാണ് നടത്തിയതെങ്കിലും ഒരു തമാശ പരിപാടി പോലെ കണ്ടിരുന്നു. സൂപ്പര്‍സ്റ്റാറിന്റെ മുണ്ട് പൊക്കുമ്പോള്‍ ഒരു സൌണ്ട് കുത്തുമ്പോള്‍ വേറെ ഒരു സൌണ്ട്.(ആ സമയത്ത് ഉര്‍വശിയുടെ മുഖം കണ്ടാല്‍ ചിരിച്ച് പോവും. ഉര്‍വശിയെ ചെറുപ്പത്തില്‍ എന്റെ ഇഷ്ട നടിയായി കണ്ടിരിന്നു. ഈ അയലത്തെ കുട്ടി ഫെയിസ് കാരണം). അങ്ങനെ അങ്ങനെ…
കൂടുതലും നല്ല നിശിത വിമര്‍ശനങ്ങളായിരുന്നു. ഇതിനിടയിലാണ് ഷാജികൈലാസ് ടെപ്പ് സിനിമയെയും വിമര്‍ശിച്ചത്.
എന്റെ ചിന്ത അതല്ല. മുമ്പ് കരുതികൂട്ടി മലയാളത്തിലെ സിനിമയിലൂടെ സംഘപരിവാര്‍ചേദനകളെ ഉയര്‍ത്തുന്ന തലത്തിലായിരുന്നു ഷാജിയുടെ സിനിമകള്‍ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. രഞിത്തിന്റെ തിരകഥയിലൂടെ വന്നവയും. ഷാജിയെക്കാള്‍ രഞിത്തിനെയാണ് എനിക്ക് അന്ന് അങ്ങനെ ഒരു ഹിഡണ്‍ അജണ്ഡ ഉള്ളതായി തോന്നിയതും.
പിന്നെ രഞിത്ത് സ്വതന്ത്ര സംവിധായകനായി. ഒരു സിനിമ പോലും പിന്നെ ആ ശൈലിയില്‍ കണ്ടിട്ടില്ല ആ സംവിധാനത്തില്‍. ഷാജികൈലാസിനോടൊപ്പമല്ലാതേ വേറേ കുറേ സിനിമകള്‍ക്കും രഞിത്ത് തിരകഥകള്‍ എഴുതിയിട്ടുണ്ട്. അതിലും ആ ഒരു ടൈപ്പ് കാണുന്നില്ല.അല്ലങ്കില്‍ ഓര്‍മയിലില്ല
ഇപ്പോള്‍ അടുത്ത് ഷാജിയുടെ പുതിയ സിനിമകളായ ചിന്താമണി കൊലകേസിലും റെഡ്ചില്ലീസിനും, തിരകഥ എഴുതിയത് സാജനാണ്. ആ സിനിമകള്‍കെല്ലാം കരുതികൂട്ടി സഖാവ് സഖാക്കന്മരുടെ മക്കള്‍, എന്ന പദങ്ങളെ തെറ്റുകാര്‍ എന്ന തലത്തിലേക്ക് കരുതികൂട്ടി കൊണ്ട് പോവുന്നതായി എനിക്ക് തോന്നുന്നു
സിനിമകാണുന്ന അളുകളുടെ (പ്രത്യേകിച്ച് വൈകാരികമായ ഈ തലത്തിലുള്ള കഥകള്‍) മനസ്സുകളില്‍ തെറ്റുകാര്‍ എന്ന് തന്നെയാണ് പുതിയ സഖാക്കളുടെ അര്‍ത്ഥം എന്ന് ഉറച്ച് പോവുന്ന തരത്തിലാണ് ആ വാക്കുകള്‍ക്ക് സ്ഥാനം നല്‍കുന്നത്.സാജന്റെ മറ്റ് സിനിമകള്‍കെന്നും ഈ പ്രശന്ം കാണുന്നില്ല.. സോ എന്ത്കൊണ്ടാണ് സാജനും രഞിത്തും എല്ലം ഷാജിയോടൊപ്പം നില്‍ക്കുമ്പോള്‍ ഈ തലത്തിലുള്ള സിനിമകള്‍ വരുന്നത്…

2009, മാർച്ച് 7, ശനിയാഴ്‌ച

ചില കറുത്ത അക്കങ്ങളും വെള്ള കടലാസും (ആണവ കരാറില്‍ 6000കോടിയുടെ നഷ്ടം :സി എ ജി റിപ്പോര്‍ട്ട്)

ഒന്ന്
ചായ
രണ്ട്
കക്കൂ‍സ്
എന്ന് പറയുന്ന കാലത്തേ
ഒരു വെള്ള കടലാസ്
ചില കറുത്ത
അക്ഷരങ്ങള്‍
അവക്ക് കൂട്ടായിരുന്നു

അങ്ങനെ അങ്ങനെ
സമരങ്ങള്‍ ചോരകളായും
ഇങ്ക്യിലാബ് ആഭാസങ്ങളായ്യും
എനിക്ക്
ഒരു വശത്ത് മാത്രം കാണാനായി

പക്ഷേ അന്നും
സി എ. ജി യും
സി ബി ഐ യു
പാമോയിലും
പഞ്ചസാരയും
ചിലനേരത്ത്
വലിയ
ഇടവേളകളില്‍
മറു വശത്ത്
ഞാന്‍ കണ്ടിരുന്നു

ഒരു ഒറ്റ
തിരിഞ്ഞ് നോട്ടത്തില്‍
എല്ലാം മറഞ്ഞിരിക്കുന്നു
സി.എ.ജിയും
സിബിഐയും
അണിനിരക്കുന്നു
ആ ഒരു വശത്ത്

പിന്നെ പിന്നെ
ചോരകള്‍
പോലേ
ആഭാസങ്ങള്‍
പോലേ
സി.എ.ജിയും
ആ ഒരു വശത്തിന്റെ
മാത്രം പേറ്റന്റായി..

അന്ന് മുതലായിരിക്കും
സി.എ.ജി എന്ന
വാക്ക്
വരുന്ന
കറുത്ത അക്കങ്ങള്‍
വെളുത്ത പേപ്പറില്‍
നിന്നു
അപ്രത്യക്ഷമാകാന്‍ തുടങ്ങിയത്..














അഭിലാഷിന്റെ ശരിക്കും കേള്‍കാത്ത ഒരു വാര്‍ത്ത ഇവിടെ വായിക്കാം

http://kelkkaththavarththakal.blogspot.com/2009/03/blog-post.html